സ്കൂള്‍ രേഖകള്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നല്‍കിയതിന്റെ Circular Proceedigs Application ഫോം .....

ON LINE DATE OF BIRTH CORRECTION APPLICATION

Showing posts with label സ്കൂള്‍ വിദ്യാരംഗം. Show all posts
Showing posts with label സ്കൂള്‍ വിദ്യാരംഗം. Show all posts

Tuesday, December 28, 2010

പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

സ്റ്റെല്ലാ ജോര്‍ജിനുവേണ്ടി ശ്രീ കെ. പി. ശ്രീകുമാര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നു 


സ്റ്റെല്ലാ ജോര്‍ജിന' സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ട്രോഫി സമ്മാനിക്കുന്നു 

                   വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി സ്റ്റെല്ലാ ജോര്‍ജ്, ജോര്‍ജ് കുന്നപ്പിള്ളി സ്മാരക പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പത്തിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ആയിരം രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങിയതാണ് ഈ അവാര്‍ഡ്. സ്റ്റെല്ലാ ജോര്‍ജിനുവേണ്ടി പ്രസംഗപരിശീലകനും സ്റ്റാഫ് സെക്രട്ടറിയുമായി ശ്രീ കെ. പി. ശ്രീകുമാര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

Monday, December 27, 2010

ഏകദിന പത്രപ്രവര്‍ത്തന ശില്പശാല


വെളിയനാട് : വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട്ടികളുടെ പത്രം എന്ന ആശയം മുന്‍നിര്‍ത്തി 27-08-2010 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ ഏകദിന പത്രപ്രവര്‍ത്തന ശില്പശാല നടന്നു.

പ്രശസ്ത പത്രപ്രവര്‍ത്തകനും ഇപ്പോള്‍ മാതൃഭൂമി കറസ്പോണ്ടന്റുമായ ശ്രീ എന്‍. സി. വിജയകുമാര്‍ കൂത്താട്ടുകുളം ശില്പശാലയ്ക്ക നേതൃത്വം നല്‍കി. പി.റ്റി.എ.അംഗം ശ്രീ ജോഷി വര്‍ഗ്ഗീസ് നാടന്‍പാട്ടരങ്ങ് അവതരിപ്പിച്ചു. വൈകുന്നേരം കുട്ടികള്‍ തയ്യാറാക്കിയ പത്രത്തിന്റെ പ്രകാശനവും നടന്നു. പ്രകാശനച്ചടങ്ങില്‍ ലോക്കല്‍ മാനേജര്‍ റവ. ഫാ. പൗലോസ് കിഴക്കിനേടത്ത്, ഹെഡ് മാസ്റ്റര്‍ ശ്രീ റ്റി.എ.മാത്യൂസ്, പി.റ്റി.എ. പ്രസിഡന്റ് റ്റി.കെ. പ്രഭാഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ. പി. ശ്രീകുമാര്‍, വിദ്യാരംഗം ചെയര്‍പേഴ്സണ്‍ സരിത ജോയി എന്നിവര്‍ സംസാരിച്ചു.

പേന


നാള്‍ തോറുമെന്നെ ബലിയായി നല്‍കി ഞാന്‍
നല്ല പാഠങ്ങള്‍ പഠിച്ചു.
നന്‍മയും നര്‍മവും നനവാര്‍ന്ന കണ്ണീരു-
മെന്നിലൂടാരോ കുറിച്ചു.
എന്നിലൂടക്ഷരം ജനിച്ചൂ അന്നെന്റെ
ആദ്യദിനം കുറിച്ചു.
വീരഗാഥ, കഥകള്‍ നിങ്ങളോടോതുവാനാ-
യുധമായി ഞാന്‍ വീണ്ടും.
ആ ചുടുചോരതന്‍ ഗന്ധവും പൂവിന്‍-
സുഗന്ധവും കാട്ടാറിന്‍ കളകളനാദവും
അമ്മ പിഞ്ചോമനതന്‍ വാത്സല്യ സ്നേഹവും
വാനവും കടലും കരയുമങ്ങനെ
എന്തൊക്കയോ ഞാനറിഞ്ഞൂ.
അതിലുപരി യെന്നായുസ്സും ഞാനറിയുന്നൂ
അതു നഷ്ടമല്ലെന്റെ ജീവിതത്തില്‍.
സഖീ,
എന്നാല്‍ ജനിച്ചൊരാ വാക്കുകള്‍ വാക്യങ്ങള്‍
എന്റെ സ്മരണകളാകും
അന്ത്യമില്ലൊന്നിനും നാശവും വരികില്ല-
താണെന്റെ ജന്മത്തിന്‍ മഹത്വം
പാഠം കുറിക്കുവാന്‍ ഞാന്‍ വേണമതിലൂടെ
ഞാനുമോരോന്നും പഠിച്ചൂ...
വിദ്യ നേടി ഞാന്‍ വിജയമാര്‍ന്നപ്പൊഴോ
മരണത്തിന്‍ ദൂതനെനിക്കയച്ചൂ
കാലമേനിന്നുടെ ഏടുകളില്‍ ഞാന്‍
കാറ്റായി എന്നും തഴുകിനില്‍ക്കും,
അക്ഷരമായ് ഞാന്‍ ജ്വലിച്ചു നില്‍ക്കും.
വിടതരും മുമ്പു ഞാനൊന്നുചോദിച്ചോട്ടെ,
ഇന്നീ മരണത്തിന്‍ ശിക്ഷവിധിക്കുവാന്‍
എന്തായിരുന്നു ഞാന്‍ ചെയ്തകുറ്റം?
അറിവു പകരുവാനായുധമായതോ?
അറിയാത്തതെല്ലാമറിഞ്ഞതാണോ?

വിടതരൂ എന്റെ യോദ്ധാവേ...
ഇന്നു വിടതരൂ എന്റെ മാതാവേ
വിടതരൂ കാലമേ..... വിടതരൂ ലോകമേ....
ഏവര്‍ക്കുമെന്‍ നമസ്ക്കാരം.